Sunday, 15 April 2018

പീഡനം..


 ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ ഇളം ചൂടു വെള്ളത്തില്‍ കിടന്നു കൊണ്ട്‌ ബാലു ചിന്തിയ്ക്കുകയായിരുന്നു-ഉത്രാടമിങ്ങെത്താറായിരിയ്ക്കുന്നു.വിവാഹനിശ്ചയത്തിനു വെറും ഇരുപത്തി മൂന്ന്‌ ദിവസം കൂടിയുണ്ട്‌.

കോട്ടയം നഗരത്തില്‍ ഓഫീസ്‌ ആവശ്യത്തിനായി മുറിയെടുക്കുമ്പോള്‍ എറ്റവും സന്തോഷം തോന്നിയതു കല്യാണത്തിനു മുന്നേ തന്നെ ലേഖയുമായി ചിലവഴിയ്ക്കാന്‍ കഴിയുന്ന ആ നല്ല നിമിഷങ്ങളെക്കുറിച്ചോര്‍ക്കുമ്പൊളായിരുന്നു.


അവളുമായി സ്വകാര്യമായി സംസാരിച്ചിരിയ്ക്കാന്‍ ഒരിടം നോക്കിയെടുക്കണം..കല്യാണത്തിനു മുന്‍പെ കറങ്ങി നടക്കുന്നത്‌ ചിലപ്പോല്‍ ബന്ധുക്കള്‍ക്കാര്‍ക്കും ഇഷ്ടപ്പെട്ടെന്നു വരില്ല .എത്രയും പെട്ടെന്ന്‌ ഒരു ലോണ്‍ ശരിയാക്കിയെടുക്കണം.ഒരു പുതിയ പെണ്‍കുട്ടി കയറി വരുമ്പോള്‍ വീടു നന്നായൊരുക്കിയല്ലെ പറ്റൂ..കുറച്ചു പണം പലിശയ്ക്കെടുക്കേണ്ടി വരും.അച്ചനായി വരുത്തി വച്ച കടങ്ങള്‍ തന്നെ തീര്‍ന്നിട്ടില്ല.ആധാരത്തിണ്റ്റെ ഈടില്‍ തരാനായി അവറാനോടൊന്നു പറഞ്ഞു നോക്കാം.തരുമായിരിയ്ക്കും.

.
ക്ളിം..കോളിംഗ്‌ ബെല്ലിണ്റ്റെ സ്വരം. റൂം ബോയി ആയിരിയ്ക്കും..കോഫി പറഞ്ഞിരുന്നു.
യേസ്‌,കമിന്‍..അവന്‍ കേട്ടോ ആവൊ??

കതകടയ്ക്കുന്ന സ്വരം..സമയം പത്താകാറായിരിയ്ക്കുന്നു..തല വേദനിയ്ക്കുന്നുണ്ട്‌.രാത്രി അകത്താക്കിയ വോട്ക്കയുടെ ഹാങ്ങ്‌ ഓവര്‍ ഇതു വരെ മാറിയിട്ടില്ല..ഓഫിസില്‍ പതിനൊന്നിനെങ്കിലും എത്തണം..


ബാലു ടവല്‍ വലിച്ചെടുത്ത്‌ തല തുവര്‍ത്തി അതു തന്നെ ചുറ്റിയുടുത്ത്‌ ബാത്ത്‌റൂമിണ്റ്റെ പുറത്തെയ്ക്കിറങ്ങി.

പെട്ടെന്ന്‌ മുന്നിലായി മുറിയിലുള്ള ആളെ കണ്ട്‌ ബാലു ഞെട്ടി.
ലേഖ?നീ എങ്ങനെ ഇവിടെ?
സോഫയില്‍ ഇരുന്നു കൊണ്ട്‌ ലേഖ മുഖം പൊത്തി ചിരിച്ചു.
ഇതെന്നാ വേഷമാ ബാലുവേട്ടാ?
അവളുടെ മുഖം ചുമന്നു തുടുത്തിരുന്നു.
ബാലു പെട്ടെന്ന് ഊറ്‍ന്ന് പോകാറായ ടവല്‍ കൂട്ടിപ്പിടിച്ചു.
എടീ,നീയിവിടെ?ആരേലും കണ്ടാലോ?നീയിന്ന് കോളേജില്‍ പോയില്ലേ?
കണ്ടാലെന്നാ നീയെന്നെ കെട്ടാന്‍ പോകുവല്ലേ..പിന്നെന്നാ പ്രശ്നം?
ഞാനൊന്നു ഡ്രസ്സ്‌ ചെയ്യട്ടെ ലേഖാ..
എന്തിനാ ചേട്ടാ?ഇന്ന് ചേട്ടന്‍ പോകണ്ട.നമുക്കിവിടെ സംസാരിച്ചിരിയ്ക്കാം.എനിയ്ക്ക്‌ വൈകുന്നേരമേ വീട്ടില്‍ കയറാന്‍ പറ്റൂ.
എന്നാലുമെണ്റ്റെ ലേഖേ.നിണ്റ്റെയൊരു ചങ്കൂറ്റം..
ചേട്ടന്‍ ഇങ്ങടുത്തു വന്നിരിയ്ക്കെന്നെ.

ബാലുവിന്‌ നാവു വരളുന്ന പോലെ തോന്നി.എന്തോ ഒന്ന് തൊലിപ്പുറത്ത്‌ കൂടി ഇഴഞ്ഞു നീങ്ങുന്ന പോലെ.ടൌവ്വല്‍ തുടകള്‍ക്കിടയിലേക്ക്‌ ചൊരുക്കി വച്ച്‌ പതിയെ സൊഫയിലേയ്ക്കമര്‍ന്നിരുന്നു.


ചേട്ടാ ഞാനൊന്ന്‌ മടിയിലിരുന്നോട്ടെ?

ലേഖയുടെ ചോദ്യം കേട്ടു ബാലു ഞെട്ടി.വിലക്കണമെന്നുണ്ടെങ്കിലും പറ്റാത്ത അവസ്ഥ.വഴങ്ങുന്നതാണ്‌ നല്ലത്‌.
ലേഖ മടിയിലിരുന്ന് കഴിഞ്ഞിരിയ്ക്കുന്നു.ഇനി എന്താ ഭഗവാനെ ഞാന്‍ ചെയ്യേണ്ട്‌?
ഹനുമാന്‍ സ്വാമീ ശക്തി തരണേ.ബാലു മനസ്സില്‍ പ്രാര്‍ഥിച്ചു.
ങാ,കെട്ടാന്‍ പോകുന്ന പെണ്ണല്ലേ.
മടിയിലിരുത്തി മുലകളില്‍ തലോടുന്നതിനിടയില്‍ ലേഖ പറയുന്നുണ്ടായിരുന്നു-‘എണ്റ്റെ ആദ്യത്തെ അനുഭവമാ ചേട്ടാ,താങ്ക്സ്‌.’
ലേഖ പെട്ടെന്നെണീറ്റ്‌ ബാലുവിനെ വലിച്ച്‌ കട്ടിലിലേയ്ക്കിട്ടു.
ബാലുവിന്‌ ഭയം തോന്നിത്തുടങ്ങിയിട്ടുണ്ടായിരുന്നു. മനസ്സില്‍ ദൈവവും ചെകുത്താനും തമ്മില്‍ വടംവലി നടക്കുന്നു.
അവളുടെ കയ്യില്‍ നിന്നും മോചിതനായി ബാലു പറഞ്ഞു-സാധനം കയ്യിലില്ല മോളെ.
നാണത്തോടെ ലേഖയുടെ മറുപടി- 'സാരമില്ല ചേട്ടാ നമുക്കിടയില്‍ ആരും വരാത്തതാ എനിക്കിഷ്ടം'.
അതു കേള്‍ക്കാന്‍ നില്‍ക്കാതെ ബാലു അലമാരി തുറന്ന് ഡ്രസ്സ്‌ എടുത്തിടാന്‍ തുടങ്ങിയിരുന്നു.
നീ ഇരിക്ക്‌ ഞനിപ്പോ വരാം.

പുറത്തെക്ക്‌ വേഗത്തില്‍ നടക്കുന്നതിനിടെ ബാലു ചിന്തിച്ചു.ഇതൊക്കെ ഇപ്പൊളേ വേണമോ?

ചെകുത്താന്‍ പറഞ്ഞു- 'ബാലൂ അതു നിണ്റ്റെ പെണ്ണാ..'

ഹോട്ടലിണ്റ്റെ മുന്നിലെ സെക്യൂരിറ്റി ചോദിച്ചു എന്താ സാറെ ഇത്ര വെപ്റാളപ്പെട്ട്‌?

‘ഒന്നുമില്ല ചേട്ടാ,മരുന്നു വാങ്ങണം.നല്ല തല വേദന’

.അടുത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഒരു പാക്കറ്റ്‌ കോന്‍ഡവും വാങ്ങി പടികള്‍ ഒാടിക്കയറി ബാലു റൂമിലെത്തി.


അവളിലേക്കു പടന്നു കയറുന്നതിണ്റ്റെ ആലസ്യത്തിനിടക്ക്‌ ലേഖ പറയുന്നതു ബാലു കേട്ടു.-'രക്തം വരുന്നുണ്ടോന്നു നോക്കു ചേട്ടാ,ഞാന്‍ കന്യകയാണ്‌.'

എണ്റ്റെ പൊന്നു ലേഖേ!!!ബാലു അവളെ നെഞ്ചോടു ചേര്‍ത്തുപിടിച്ചു.

മണിക്കൂറുകള്‍ക്കു ശേഷം തളറ്‍ന്നുറങ്ങുവായിരുന്ന ബാലുവിനെ വിലിച്ചുണര്‍ത്തി ചുണ്ടുകളില്‍ ചുംബിച്ചു ലേഖ പറഞ്ഞു-ബാലുവേട്ടാ ഞാന്‍ പോകുവാ,സമയം ആറായി.ഞാന്‍ വീട്ടില്‍ ചെന്നിട്ടു വിളിക്കാം.


ശരി ,മോളെ.


പിന്നെയും കിടക്കയിലേയ്ക്ക്‌ ചാഞ്ഞ ബാലു എഴുന്നേറ്റത്‌ ഒരു മണിയ്ക്കൂറിനു ശേഷമായിരുന്നു.

കട്ടിലിനു അരികിലായി കിടക്കുന്ന മൊബൈല്‍ ഫോണ്‍ അപ്പോളാണ്‌ ബാലു കണ്ടത്‌.
ഫോണിലെ ഫയലുകളിലൂടെ സഞ്ചരിച്ച ബാലുവിണ്റ്റെ കണ്ണിലൂടെ പോയ ചിത്രങ്ങളിലെയും വീഡിയോകളിലേയും നായിക ലേഖ തന്നെ ആയിരുന്നു.നായകന്‍ ബാലുവിനെക്കാള്‍ സുന്ദരനായിരുന്നു.അവനോടും എന്തൊക്കെയോ ലേഖ പിറുപിറുക്കുന്നുണ്ടായിരുന്നു.

അന്നു ബാലു ഒരു ശപഥം ചെയ്തു.-“ഉത്രാടദിവസം അതു നടക്കില്ല.”


മാസങ്ങള്‍ക്ക്‌ ശേഷം ഇറങ്ങിയ പ്റമുഖ ദിനപ്പത്രത്തിലെ അപ്രധാനമായ ഏഴാം പേജ്‌ വാര്‍ത്തകളിളൊന്നിതായിരുന്നു.



 "കോട്ടയം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കോട്ടയം,കുമളി,കൊഡൈക്കനാല്‍,കന്യാകുമാരി,ഗുരുവായൂറ്‍ എന്നിവിടങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ച മാള കുഞ്ചാലുമ്മൂട്‌ തെക്കേതില്‍ വീട്ടില്‍ ശിവദാസന്‍ നായരുടേയും വിജയകുമാരിയമ്മയുടെയും മകന്‍ സൊഫ്റ്റ്‌വെയര്‍ എങ്ങിനീയറ്‍ ബാലഗോപാല്‍(32 വയസ്സ്‌)പോലീസ്‌ കസ്റ്റഡിയില്‍.കോട്ടയം സ്വദേശിയായ 23 വയസ്സുകാരിയുടെ പരാതിയിന്‍മേലിലാണ്‌ അറസ്റ്റ്‌.പ്രതിയെ 15 ദിവസത്തെക്ക്‌ കോടതി റിമാണ്ടില്‍ വിട്ടു."

Sunday, 23 December 2012

പോയി കൊന്നേച്ചു വാടാ,നമ്മളൊന്നു സ്വീകരിക്കട്ടെ..

ഇറ്റാലിയന്‍ മരീനുകള്‍ക്ക്‌ ഇറ്റലിയില്‍ വമ്പന്‍ സ്വീകരണം.. കടലില്‍ മീന്‍ പിടിക്കാന്‍ പോയ രണ്ട്‌ ഇന്‍ഡ്യാക്കാരെ സാഹസികമായി വെടി വച്ചു കൊന്നിട്ടു വരുന്നവരെ രാഷ്ട്ട്രത്തിന്‌ ആദരിയ്ക്കാതിരിക്കാന്‍ പറ്റുമോ?അതും സ്വന്തം ബോട്ടില്‍ സ്വന്തം രാജ്യത്തിണ്റ്റെ സമുദ്രാതിര്‍ത്തിക്കകത്ത്‌ കിടന്നുറങ്ങുന്നവരെ കൊന്നു തള്ളിയത്‌ ചില്ലറ കാര്യമാണോ? ഇന്ത്യാ ഗവണ്‍മണ്റ്റ്‌ ചിലവില്‍ പത്തു മാസത്തെ നക്ഷത്ര ഹോട്ടലിലെ ക്രൂര തടവിനു ശേഷം തളര്‍ന്നു വന്നേക്കുവാണല്ലോ ധീര ജവാന്‍മാര്‍..ആരെ കൊന്നലെന്താ ആഘോഷങ്ങള്‍ മുടക്കാന്‍ നമ്മുടെ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല കേട്ടോ.. രണ്ടല്ല രണ്ടായിരം പൌരന്‍മാരെ കൊന്നലും ഒരു വിദേശ പൌരന്‍ ക്രിസ്റ്റ്മസ്‌ ആഘോഷിച്ചില്ലേല്‍ നമ്മുടെ രാജ്യത്തിണ്റ്റെ സാംസ്കാരിക പൈതൃകം പൊയ്പ്പൊകുമല്ലോ?വീട്ടില്‍ കെറി സ്വന്തം തന്തയെ മുന്നിലിട്ടു തല്ലിയാലും 'ചേട്ടാ പോവല്ലേ,ഇരുന്നാട്ടേ,ചായ കുടിച്ചിട്ട്‌ പൊകാം',എന്ന ആതിഥ്യ മര്യാദാ മനോഭാവം എപ്പൊളും നമ്മള്‍ കാത്തു സൂക്ഷിക്കണമത്രെ..പ്രത്യേകിച്ച്‌ അന്യ നാട്ടുകാര്‍ വന്നു തല്ലിയാല്‌ കുറച്ചു ദിവസം വീട്ടില്‍ താമസിപ്പിച്ച്‌ ഊട്ടിയുറക്കിയേ വിടാന്‍ പാടുള്ളത്രേ.120  കോടി പൌരന്‍മാര്‍ ഉള്ള ഇന്ത്യാമഹാരാജ്യത്തില്‍ വെറും 200 ഇന്ത്യന്‍ പൌരന്‍മാരെ മാത്രം വെടി വച്ചു കൊന്ന കസബ്‌ എന്ന കുഞ്ഞാടിനെ പോലും തൂക്കിലേറ്റിയതിണ്റ്റെ പാപക്കറ അത്ര പെട്ടെന്ന്‌ മാഞ്ഞു പോകില്ലത്രെ. കപ്പലില്‍ ഇരുന്ന്‌ ഇറ്റാലിയന്‍ ധീര ജവാന്‍മാര്‍ വെള്ളമടിച്ചിരുന്ന്‌ ബോറടിച്ചപ്പോല്‍ രണ്ടു സാധാരണ ഇന്ത്യന്‍ പൌരമാരെ വെടി വച്ചു ഉന്നം നോക്കിയത്‌ ഇത്ര വലിയ തെറ്റാണോ?അതിനു വേണ്ടി ക്രിസ്മസ്‌ ആഘോഷം നിഷേധിയ്ക്കുന്നത്‌ തെറ്റാണെന്ന്‌ സര്‍ക്കാരും നാട്ടിലയച്ചത്‌ ഉചിതമായെന്ന്‌ മഹാനായ പാതിരിയും പറയുമ്പൊള്‍ നമ്മള്‍ വികാരഭരിതരാകാന്‍ പാടില്ല തന്നെ. പോയിട്ട്‌ പത്താം തീയതി ഇങ്ങു പോരുമല്ലോന്നേ..വന്നില്ലെല്‍ അപ്പം കാണാം കളി. എത്രയും പെട്ടെന്ന്‌ ചാര്‍ട്ട്‌ ചെയ്ത വിമാനത്തില്‍ നാട്ടിലേക്കയച്ച്‌ ക്രിസ്മസ്‌ ആഘോഷിപ്പിച്ചില്ലേല്‍ ദൈവകോപം ഇന്ത്യക്കു മൊത്തം കിട്ടുമത്രെ.. അതും മായനണ്ണന്‍ പ്രവച്ചിച്ച ഈ ലോകാവസാന കാലത്ത്‌ തന്നെ ഈ കൊടും പാപം വരുത്തി വയ്ക്കണൊ?
                                                    പല രാജ്യങ്ങളും സ്വന്തം നാട്ടില്‍ വന്ന്‌ പൌരന്‍മാരെ ഉപദ്രവിക്കുന്ന കുഞ്ഞാടുകളെ പീഡിപ്പിച്ചു കൊല്ലുന്നത്രെ..ഛെ..ആതിഥ്യ മര്യാദ ഇല്ലാത്തോന്‍മാര്‌,പ്‌ഫൂ...ഇവനെയൊക്കെ മായനണ്ണന്‍ കൊണ്ടു പോകും തീര്‍ച്ച...

Picture courtesy :ശ്രീ.വി.ആര്‍ . രാഗേഷ്‌
Related Posts Plugin for WordPress, Blogger...