Saturday 25 February 2012

തമിഴന്‌ വെള്ളം മലയാളിയ്ക്ക്‌ തേപ്പ്‌..

മലയാളിയുടെ മുല്ലപ്പെരിയാറു മോഹങ്ങള്‍ വീരചരമം പ്രാപിച്ചിട്ടു രണ്ടു മാസത്താളമായിരിക്കുന്നു.എന്തൊക്കെ ആയിരുന്നു?...ഭരണപക്ഷത്തിണ്റ്റെയും പ്രതിപക്ഷത്തിണ്റ്റെയും ജനനായകന്‍മാരുടെ ഉണ്ണാവ്രതങ്ങള്‍,മാധ്യമ സുഹൃത്തുക്കലുടെ തീപ്പൊരി ചര്‍ച്ചകള്‍,ജലസേചനണ്റ്റെ കട്ടൌട്ടുകള്‍,മത-രാഷ്ട്രിയ-സംസ്കാരിക നായകന്‍മാരുടെ വെല്ലുവിളികള്‍..എന്നിട്ടെന്തായി??.വിദഗ്ദ പഠനങ്ങളും തീര്‍പ്പു കല്‍പ്പിക്കലുകളും ഇനിയും വേണം പോലും.ശിവ ശിവ..ആടുത്ത മഴക്കാലത്തും നെഞ്ചില്‍ തീയുമായി മലയാളിയ്ക്ക്‌ ഇരിക്കെണ്ടി വരുമെന്നു തീര്‍ച്ചയായി..എന്തായാലും തമിഴണ്റ്റെ കുറെ ഇടി മലയാളിയ്ക്കും മലയാളിയുടെ ഇടി തമിഴനും കിട്ടിയതു തന്നെ മിച്ചം.ഇടി മാത്രമൊ ഉണ്ണാവ്രതം കിടന്നു ഗ്യാസ്‌ ട്രബിളിനു ചികിത്സ തേടുന്ന നമ്മുടെ വീരനായകന്‍മാരുടെ കാര്യമൊ?മാധ്യമ സുഹൃത്തുക്കളുടെയും ജനനായകന്‍മാരുടെയും വായില്‍ നിന്നു അനര്‍ഗ നിര്‍ഗളം പ്രവഹിച്ച ഉമിനീരില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാമായിരുന്നെങ്കില്‍ അടുത്ത കാലതൊന്നും വൈദ്യുതി ക്ഷാമം ഉണ്ടാകില്ലായിരുന്നു.ഭരണപക്ഷത്തിണ്റ്റെ തന്ത്രങ്ങളില്‍ ചിലതു ശ്രദ്ധേയമായി.പ്രധാനമന്ത്രിയെ കക്കൂസ്സില്‍ പോലും വിടാതെ ചര്‍ച്ച,ഹൈക്കമാണ്റ്റില്‍ സമ്മര്‍ദ്ധ തണ്റ്റ്രങ്ങള്‍.പക്ഷെ,എന്തു ചെയ്യാന്‍ കഴിയും?തമിഴണ്റ്റെ കോഴയമ്മച്ചി എല്ലാം നിഷ്പ്രയാസം തകര്‍ത്തു കളഞ്ഞത്രെ..കൊണ്ടും കൊടുത്തും പരിചയമുള്ള കോഴയമ്മച്ചിക്കു ആടിനെ പട്ടിയാക്കാനുള്ള വിദ്യ ആരും പഠിപ്പിച്ചു കൊടുക്കെണ്ടതില്ലല്ലൊ.റൂര്‍ക്കിയിലെ ഐ ഐ ടി ഇഞ്ചിനീരന്‍മാര്‍ക്കു വിവരമില്ലെന്നും വേണേല്‍ നാലാം ക്ളാസു ബിരുദധാരിയായ ഡോ.വൈക്കൊ പാണ്ടിയുടെ 'സ്പെഷ്യല്‍ പഠന റിപ്പോര്‍ട്ട്‌' ഹാജരാക്കാമെന്നും ആയമ്മ കല്‍പിച്ചത്രെ.അതു പ്രകാരം ജലനിരപ്പ്‌ ഇനിയും കൂട്ടണം പോലും.റിച്റ്റര്‍ സ്കെയിലിനെക്കളും കിറു കൃത്യമായ വൈക്കൊ സ്കെയില്‍ പ്രകാരം പതിനഞ്ചു പൊയിണ്റ്റുകള്‍ വരെയുള്ള ഭൂകമ്പം, ഡാം പുട്ടു പൊലെ താങ്ങുമത്രെ.ഇനി ഡാം പൊട്ടിയാല്‍ തന്നെ മലയാളിയുടെ കാല്‍ മുട്ടിനു താഴെ മാത്രമെ നനയുകയുള്ളെന്നും,കേരളത്തിലെ മൂന്നു ജില്ലകളിലെ പുരുഷന്‍മാര്‍ മുണ്ട്‌ പൊക്കിയുടുത്തും സ്ത്രീകള്‍ മൈക്രോ മിഡി പൊലുള്ള ആധുനിക വസ്ത്രങ്ങള്‍ ധരിച്ചാല്‍ വസ്ത്രം നനയുന്നതു ഒഴിവാക്കാമെന്നും പ്രസ്തുത റിപ്പൊര്‍ട്ടില്‍ പറയുന്നു.അതു കൂടാതെ കരികാല ചോളണ്റ്റെ കാലത്തു തമിഴണ്റ്റെ വെള്ളമില്ലാ തോട്ടില്‍ നിര്‍മിച്ച കല്ലണയുടെ ശക്തിയുടെ കാര്യം കൂടി ബോധിപ്പിച്ച്‌ ഒരു ചെറിയ രാഷ്ട്രീയ ഭീഷണി കൂടി മുഴക്കി, കോഴയമ്മച്ചി കെന്ദ്രത്തെ ചുരുട്ടി കക്ഷത്താക്കി പോയി എന്നാണു കേട്ടു കേള്‍വി.അതിനു ശേഷം നമ്മുടെ മുഖ്യനേയും ജലസേചനനേയും 'ആലുവാ മണപ്പുറത്തു കണ്ട പരിചയം പോലും' ദില്ലിയിലുള്ള ദുഷ്ട്ടന്‍മാര്‍ കാണിച്ചില്ലത്രെ.'തൂറിയവനെ ചുമന്നാല്‍ ചുമന്നൊനും നാറും' എന്നു പിറുപിറുത്തുകൊണ്ടു കേന്ദ്രത്തെ പ്‌രാകിക്കൊണ്ടു അടുത്ത വണ്ടി കേറി പാവങ്ങള്‍ നാടു പിടിച്ചെന്നാണു അസൂയാലുക്കള്‍ പറയുന്നത്‌.വഴിയില്‍ കണ്ട എല്ലാതിനെയും എതിര്‍ക്കുന്ന നമ്മുടെ പ്രതിപക്ഷ സഖാക്കന്‍മാരും പ്രതീകാത്മക ഏകദിന ഉണ്ണാവ്രതങ്ങള്‍ക്കു ശേഷം വാലും ചുരുട്ടി ഓടി എന്നാണു കേള്‍വി.ഇതൊക്കെ വലിയ കാര്യമാണോ,വെടിയുണ്ടകള്‍ വന്നേല്‍ സഖാക്കള്‍ വിരിമാറു കാണിച്ചു കൊടുത്തെനേ എന്നു നമുക്കറിയാമല്ലൊ?പിന്നെ എടുത്തു പറയെണ്ട ഒരു കാര്യം മാധ്യമ സുഹൃത്തുക്കലുടെ  ഛര്‍ദ്ദിച്ചതെല്ലാം വിഴുങ്ങിയുള്ള വിട വാങ്ങലാണു്‌.പുതിയ വാര്‍ത്തകള്‍ കിട്ടിയാലല്ലേ അരി മേടിക്കാന്‍ പറ്റൂ,പിള്ളേരെ വളര്‍ത്തേണ്ടെ.ഡാമിണ്റ്റെ സ്കോപ്പൊക്കെ ഏറിയാല്‍ രണ്ടു മാസം മാത്രം. ഇതൊക്കെ മനസ്സിലാക്കാന്‍ ജേര്‍ണലിസം പഠിയ്ക്കെണ്ട കാര്യമുണ്ടൊ അല്ലെ?
                                 എന്തൊക്കെയായാലും സ്വന്തം ജീവണ്റ്റെ വില മലയാളിയ്ക്ക്‌ മനസ്സിലായ സ്ഥിതിയ്ക്ക്‌ ഇനിയും നമ്മള്‍ക്കു കാത്തിരിയ്ക്കാം..പുതിയ പുതിയ തേപ്പുകള്‍ക്കായി..

Monday 20 February 2012

ഒന്നാം തീയതി ബാര്‍ തുറക്കുന്നതു കൊണ്ടുള്ള അഞ്ച്‌ ഗുണങ്ങള്‍..

കേരള സംസ്ഥാനത്തു മാത്രം കണ്ടു വരുന്ന ഒരു അത്ഭുത പ്രതിഭാസമാണ്‌ ഒന്നാം തീയതികളിലുള്ള ബാര്‍,സിവില്‍ സപ്ളയ്യിസ്‌ അടയ്യ്ക്കല്‍.ആരുടെയൊ വിചിത്രമായ ഭാവനയില്‍ ഉരുത്തിരിഞ്ഞു വന്ന ആ ആശയം കൊണ്ടു കേരളത്തിനാകെ ദോഷഫലങ്ങളാണുണ്ടായിട്ടുള്ളതെന്നു കുറച്ചു ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി .ഒന്നാം തീയതി ബാര്‍ തുറക്കുന്നതിലുള്ള ഗുണങ്ങളെപ്പറ്റിയുള്ള ആ മഹാന്‍മാരുടെ പഠനം ഇപ്രകാരമാണ്‌...ഒന്നാമത്തെ ഗുണം 30-31 തീയതികളില്‍ പലിശക്കു പണമെടുക്കുന്നതും കെട്ടു താലി പൊട്ടിക്കുന്നതും ഒഴിവാക്കാമെന്നതാണ്‌.30-31തീയതികളില്‍ ദീര്‍ഘവീക്ഷണം ഉള്ള ഒരു ശരാശരി കുടിയണ്റ്റെ ചിന്ത എങ്ങനെലും കുറച്ചു മദ്യം സ്റ്റോക്ക്‌ ചെയ്യനാകുമെന്നത്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.അവന്‍ ലക്ഷ്യമിടുന്നതോ ഭാര്യയുടെ താലി മാല,കുഞ്ഞുങ്ങളുടെ കമ്മല്‍,അയലത്തെ വീട്ടിലെ തേങ്ങ ഇങ്ങനെയുള്ള അനാവശ്യമായ ആഡംബര വസ്തുക്കളെയാണ്‌.രണ്ടാമതായുള്ള ഗുണം നമ്മുടെ വീര ജവാന്‍മാരെ നമുക്കു്‌ അപമാനത്തില്‍ നിന്നു രക്ഷിക്കാം എന്നുള്ളതാണു്‌.ഒന്നാം തീയതികളില്‍ ക്വൊട്ട കിട്ടുന്ന മദ്യത്തിനായി ജവാണ്റ്റെ വീട്ടിലെത്തുകയും അതു കിട്ടതെ വരുമ്പൊള്‍ നിരാശനായി അദ്ദേഹതെയും മാതാ പിതാക്കളെയും അശ്ളീലം പറയുന്ന അവസ്ത നമ്മുടെ നാട്ടില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്‌. മൂന്നാമതായി വരുന്ന ഗുണം നമ്മുടെ കുടിയന്‍മാരായ പൌരന്‍മാരുടെ കണ്ണും കരളും സംരക്ഷിക്കമെന്നുള്ളതാണ്‌.കിട്ടാത്ത മദ്യം സ്വയം നിര്‍മ്മിച്ചെടുക്കാനായി അവര്‍ സ്വയം പര്യാപ്തതയിലെക്കു നീങ്ങുകയും തല്‍ഫലമായി പുതിയ മൂലകങ്ങല്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു.ഇങ്ങനെ നിര്‍മിക്കപ്പെടുന്ന മൂലകങ്ങള്‍ കണ്ണിനും കരളിനും ദോഷമാണെന്നു നമ്മള്‍ പണ്ടെ കൊണ്ടറിഞ്ഞതാണ്‌.മദ്യത്തിണ്റ്റെ അതെ ഗുണം തോന്നിക്കുന്ന സദ്യശ വസ്തുക്കളായ ടര്‍പന്‍ ഓയില്‍,പി വി സി പൈപ്പുകള്‍ ഒട്ടിക്കുന്ന സൊള്‍വണ്റ്റ്‌ സിമണ്റ്റ്‌ ഇതിണ്റ്റെയൊക്കെ ഉപഭോഗം നിമിത്തം പൌരന്‍മാരുടെ കണ്ണും കരളും നശിപ്പിക്കപ്പെടുന്നു. നാലാമതെ ലക്ഷ്യം ഒന്നാം തീയതിയുടെ തലെ രാത്രിയിലെ റോഡപകടങ്ങള്‍ ഒഴിവാക്കുകയാണ്‌.രാത്രി വൈകി ഓഫീസില്‍ നിന്നിറങ്ങുന്ന സാധാരണ പൌരന്‍മാര്‍ പിറ്റെന്നത്തെ ദാഹജലത്തിനായി വായുഗുളിക മേടിക്കാനുള്ള വെപ്രാളത്തില്‍ വണ്ടിയുമെടുത്തു സിവില്‍ സപ്ളയ്യിസിലെക്കു പായുന്നു.ഇതു വഴിയാത്രികരുടെ ആരൊഗ്യത്തെ സാരമായി ബാധിക്കാരുണ്ടെന്നു പഠനങ്ങല്‍ വ്യക്തമാക്കുന്നു.ഇതിനെ 'പരക്കം പാച്ചില്‍' എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.അഞ്ചാമതും അവസാനവുമായുള്ള ഗുണം ഇന്ധനലാഭമാണ്‌.കേരളത്തില്‍ മദ്യം കിട്ടാതെ വാഹനവുമെടുത്തു ബൊര്‍ഡറ്‍ കടക്കുന്ന പൌരന്‍മാരുടെ എണ്ണം ഇന്നു വളരെ കൂടുതലാണ്‌.നമ്മുടെ വിലപ്പെട്ട പെട്രോളും സമയവും ഇങ്ങനെ നഷ്ടപ്പെടുന്നു..ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ..'കുടിക്കാനുള്ളവര്‍ എങ്ങനെയും കുടിച്ചിരിക്കും' എന്ന മഹദ്‌വചനത്തെ ഓര്‍ത്തു ഈ ജനദ്രോഹ നടപടിയെ പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ തയ്യറാകണം.മദ്യത്തില്‍ നിന്നു നാടിനെ രക്ഷിക്കാന്‍ ശാസ്ത്രീയമായ പഠനമാണു വെണ്ടതു അല്ലാതെ മണ്ടന്‍ ആശയങ്ങളല്ല എന്നു മനസ്സിലാക്കിയാല്‍ എല്ലാവറ്‍ക്കും നല്ലത്‌.

Sunday 19 February 2012

അപ്പനാരാ മോന്‍..

കൊട്ടാരക്കരയിലെ കുഴഞ്ഞു മറിഞ്ഞു കിടന്ന രാജഭരണം ഒന്നു സട കുടഞ്ഞെണീറ്റതു ഈ അടുത്തകാലത്താണ്‌.തമ്പ്രാന്‍ സ്വാതന്ത്യ സമരത്തില്‍ പെട്ടു ജയില്‍ വാസത്തിലാരുന്നല്ലൊ.രാജാവില്ലാത്ത അവസ്ഥയില്‍ ഭരണം കയ്യാളാന്‍ കാത്തിരുന്നവരെയൊക്കെ ഞെട്ടി തരിപ്പിച്ചു കൊണ്ടു ദിവസങ്ങള്‍ക്കകം രാജാവു ലാന്‍ഡ്‌ ചെയ്തു.നീണ്ട  93  ദിവസത്തെ ജയില്‍ വാസവും കുറച്ചു മാസത്തെ പഞ്ചനക്ഷത്ര ഹോസ്പിറ്റലിലെ പീഡനമുറകളും അദ്ദെഹതെ പൂര്‍വാധികം ശക്തിമാനാക്കിയതേയുള്ളൂ.അദ്ദേഹത്തെ പീഡിപ്പിച്ച ജയില്‍ ജീവനക്കാരെയും ഉരുട്ടിയ ഡോക്ടര്‍മരെയും നമ്മള്‍ക്കു എത്ര അനുമോദിച്ചാലും മതിയാകില്ല.അദ്ദേഹത്തെ ഈ അവസ്ഥയില്‍ നമ്മള്‍ക്കു തിരിച്ചു തന്നതിനു കൊട്ടാരക്കരക്കാര്‍ നിങ്ങളൊടു കടപ്പെട്ടിരിക്കുന്നു.യുവരാജാവിനെക്കാലും ചെറുപ്പമായി മാറിയ പ്രകടനങ്ങളാണ്‌ അദ്ദെഹം ഇപ്പൊള്‍ കാഴ്ച്ച വയ്ക്കുന്നത്‌. എത്ര നിഷ്പ്രയാസമാണ്‌ അദ്ദെഹം തണ്റ്റെ പ്രജയുടെ കരണം അടിച്ചു പൊളിച്ചത്‌..അതും ഈ  77  വയസ്സില്‍ എല്ലാവരുടെയും മുന്നില്‍ വച്ചു നല്ല ജാക്കി അച്ചായന്‍ സ്റ്റൈയ്ലില്‍.ഈ വീരചരിതം കെള്‍ക്കുമ്പോള്‍ തന്നെ നാമെല്ലം രോമാഞ്ച കഞ്ചുകമണിയുന്നു.അടികൊണ്ട പ്രജയുടെ കാര്യമാണു എറ്റവും കഷ്ടം.എന്തായാലും മോതിര കൈയ്ക്കു തന്നെ കിട്ടിയതല്ലെ, നന്നായി.കുഞ്ഞിലെ നല്ല അടി കിട്ടിയിരുന്നെല്‍ ഇവനൊന്നും കണ്ടവണ്റ്റെ കൂടെ നടക്കില്ലായിരുന്നുവെന്ന്‌ കേട്ടവരൊക്കെ പറഞ്ഞത്രെ..അടി കൊണ്ട കരണം അമര്‍ത്തി തടവി സുഹൃത്തായ യുവരാജാവിനൊടു  പ്രജ മൊഴിഞ്ഞു - 'വയസ്സും പ്രായവും ആയിപ്പോയി,ഇല്ലെല്‍ കാണിച്ചു തരാമായിരുന്നു'..യുവരാജാവപ്പൊല്‍ മനസ്സില്‍ പറഞ്ഞത്രെ- 'നീ കുറെ ഊഞ്ഞാലാടും.. അപ്പനാരാ മോന്‍'.

വിശ്വസിച്ചാലും ഇല്ലെങ്കിലും..

'വിശ്വസിച്ചാലും ഇല്ലെങ്കിലും'  എന്ന എഷ്യാനെറ്റിലെ   ജനപ്രിയ പരമ്പര മിക്കപ്പൊഴും നമ്മുടെ രാത്രികളെ കൊഴുപ്പിക്കുന്നുണ്ട്‌.എന്തെല്ലാം വിശ്വസിക്കാനാകാത്ത കഥകളാണാവൊ നമ്മുടെ ഹ്യദയങ്ങളിലേക്കു അവര്‍ അടിച്ചു കയറ്റിയിരിക്കുന്നത്‌.തെറി വിളിക്കുന്ന അമ്മയും മകളും,രാത്രി കാലങ്ങളില്‍ ആള്‍ക്കാരെ വേട്ടയാടുന്ന രക്ഷസ്സുകള്‍,പ്രേതം കേറിയ അമ്മച്ചി,പാമ്പിനെ ചുട്ടതു കാരണം പാമ്പായി മാറിയ യുവതി,എന്‍ എച്ചു തൊറും മറഞ്ഞിരിക്കുന്ന ആക്സിടെണ്റ്റ്‌ പ്രേതങ്ങള്‍,ഒളിച്ചു കാട്ടു ചോലയില്‍ കുളിക്കാനിറങ്ങിയ പെണ്‍കൊടിയെ ബലാത്സംഗം ചെയ്തു കൊന്ന നരാധമന്‍മാരായ യുവാക്കളൊടുള്ള വൈരാഗ്യം മൂലം വെള്ളം കുടിക്കന്‍ വരുന്ന പശുവിനെപ്പോലും കയത്തില്‍ മുക്കി കൊല്ലുന്ന യുവതിയായ പ്രേതം,ഇങ്ങനെ പോകുന്നു കഥകള്‍.പ്രേതങ്ങള്‍ മൂന്നു തരം -നല്ല വെള്ള സാരിയണിഞ്ഞു കാണുന്ന നീലിയെന്നു സാധാരണ അറിയപ്പെടുന്ന സുന്ദരിയായ ഹിന്ദു പ്രേതം,പച്ച ഉടയാടകളും തൊപ്പിയും അണിഞ്ഞു വരുന്ന പൊക്കറു ഹാജി പ്രേതം,വെള്ള മിഡിയും ടൊപ്പുമണിഞ്ഞു വലിയ രക്തമൂറുന്ന കൊമ്പല്ലുകളുള്ള ആനി പ്രേതം.ഇവയൊക്കെ നാട്ടും പുറങ്ങളില്‍ മാത്രമേ കണ്ടു വരുന്നുള്ളൂ.ഇവരെയൊക്കെ സ്തിരമായി സന്ധ്യകളില്‍ കാണാന്‍ ഭാഗ്യം ലഭിച്ച നാട്ടുകാരായ കുറച്ചു ഹതഭാഗ്യന്‍മാര്‍.ഇവരെയൊക്കെ കോര്‍ത്തിണക്കിയ പരമ്പര അങ്ങനെ മെഗാസീരിയല്‍ പോലെ ചിരഞ്ജീവിയായിഓടിക്കൊണ്ടിരിക്കുന്നു.നഗരത്തിലെ മാലിന്യങ്ങളിലും ട്രാഫിക്കിലും ഈ പ്രേതങ്ങള്‍ വരാറില്ല..ഇതൊക്കെയാന്നേലും,നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്‌-സോറിയാസിസ്‌ എന്ന അസുഖം ബാധിച്ച യുവതിയെ എത്ര എളുപ്പത്തിലാനു നമ്മുടെ ധീരസംവിധായകന്‍ പാമ്പാക്കി മാറ്റിയത്‌.കയത്തിലും കുളത്തിലുമൊക്കെ മുങ്ങി മരിക്കുകയും റോഡ്‌ അപകടങ്ങളില്‍ മരിക്കുന്നവരെയും പ്രേതം കൊല്ലുന്നതാണെന്നു നമ്മളെ പറഞ്ഞു വിശ്വസിപ്പിക്കാനുള്ള ചങ്കൂട്റ്റം ഈ ഇരുപതാം നൂറ്റാണ്ടില്‍ കാണിക്കുന്ന ആ മാന്യദേഹത്തിനെ അഭിനന്ദിക്കാതെ വയ്യ.പുളിച്ച തെറി പറയുന്ന അമ്മയും മകളും വിശ്വസിക്കാവുന്ന ഒരു കാഴ്ച്ചയാണ്‌.ഷൂട്ടിങ്ങിനു വന്നവരെയും അമ്മച്ചിയും മോളും തള്ളക്ക്‌ വിളിച്ചത്രെ.അമ്മച്ചിയും മോളും പരമ്പര കാണുന്നുണ്ടാവും.ദുര്‍മരണങ്ങളും ദുരന്തങ്ങളും ഉണ്ടാകാത്ത സ്ഥലങ്ങല്‍ വിരളമായ ഈ ലോകത്തു ഇങ്ങനെ മരണപ്പെട്ടവരെല്ലാം പ്രേതങ്ങളായി ഇറങ്ങിയാല്‍ ഗതാഗതം നിയന്ത്രിക്കാന്‍ അവരുടെ ഇടയില്‍ നിന്നു തന്നെ കുറച്ചു പേരെ റിക്രൂട്ട്‌ ചെയ്യെണ്ടി വരും. .അല്ലയൊ സംവിധായക സുഹ്യത്തെ, ഇനിയും തിരക്കഥകള്‍ വേണമെങ്കില്‍ നമുക്കു തന്നെ സംഘടിപ്പിക്കാവുന്നതെയുള്ളൂ.കഥ ഇങ്ങനെയായാലൊ?അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പു മലബന്ധം മൂലം വിഷമിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ആഗ്രഹം തീരുന്നതിനു മുന്‍പേ പഴയ കക്കൂസിലെ സ്ളാബ്‌ പൊട്ടി കുഴിയില്‍ വീണു മരണമടയുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷം ആ ഭാഗത്തു പുതുതായി വന്ന യൂറൊപ്യന്‍ കക്കൂസില്‍ നിന്നും മലബന്ധം മൂലം വിഷമിക്കുന്ന യുവാവിണ്റ്റെ മൂളലും ഞരക്കങ്ങളും കെള്‍ക്കാറുണ്ടത്രെ.ആഗ്രഹം സാധിക്കാതെ മരിച്ചതിനാലാകാം,പാവം..ആഗ്രഹപൂര്‍ത്തിക്കായി പ്രസ്തുത കക്കൂസില്‍ വരുന്നവരെല്ലാം മലബന്ധം മൂലം കഷ്ടപ്പെടാറുണ്ടത്രെ...ഈ കഥകളൊക്കെ നമ്മെ പഠിപ്പിക്കൂന്നതു ഇതാണ്‌-'വിശ്വസിച്ചാലും ഇല്ലെങ്കിലും' വിശ്വസിക്കരുതെ, പ്ളീസ്‌.. .

Saturday 18 February 2012

വെറുതെ ഒരു ഭര്‍ത്താവ്‌..

ഭര്‍ത്താവ്‌ എന്നാല്‍ ഭാര്യയെ ഭരിക്കുന്നവന്‍ എന്ന കാലമൊക്കെ മാറിയെന്നു കല്യാണി പറയുന്നു.അവള്‍ക്കെന്നെ തീരെ വിലയില്ല.പഴയ കാര്യങ്ങളൊക്കെ അയവിറക്കി നെഞ്ചിലെ പൂടയും തടവി ഇരിക്കുമ്പൊളാന്നു്‌ ഉമ്മറത്തു നിന്നു ഒരു വിളി കേട്ടത്‌- 'ദേ മനുഷ്യാ, ദാമു വന്നു നില്‍ക്കുന്നു' മനസ്സിലൊരായിരം പൂത്തിരി കത്തിയതു പോലെ തോന്നി.ഷാപ്പിലെക്കു പോകാന്‍ വിളിക്കാനാകും അവണ്റ്റെ വരവ്‌.ഇന്നേലും വിഷമങ്ങളൊക്കെ ഇറക്കി വക്കണം. കല്യാണി വയലണ്റ്റ്‌ ആകുമൊ ആവോ?വിറക്കുന്ന കാലുകലൊടെ ഒബാമയുടെ തലയെടുപ്പോടെ ഉമ്മറത്തെയ്ക്കു നടന്നു..ഭാഗ്യം കല്യാണിയെ കാണുന്നില്ല.ദാമു തലയും ചൊറിഞ്ഞു മുറ്റത്തു നില്‍പ്പുണ്ട്‌.'എടാ ദിനെശാ പോയാലൊ'എന്നെ ചോദ്യത്തിനു അകത്തെവിടെയൊ ഒരു ആട്ടു കെട്ടതു പൊലെ തോന്നി.തോന്നലായിരിക്കും...തീര്‍ച്ച..കല്യാണി കുളിക്കന്‍ പോയെന്നു തൊന്നുന്നു.ആ സമാധാനത്തൊടു കൂടി ഒരു തൊര്‍ത്തുമെടുത്തു ഇറങ്ങി.ദാമുവിണ്റ്റെ കയ്യും പിടിച്ചു വരമ്പത്തു കൂടി നടക്കുമ്പോള്‍ പഴയ പ്രതാപകാലത്തിലേക്ക്‌ മനസ്സു പൊകുന്നുണ്ടായിരുന്നു.കള്ള്‌ ലൈസെന്‍സ്‌ സരസന്‍ എന്ന മനോഹര ദ്യശ്യം വെള്ളെഴുത്തുള്ള കണ്ണില്‍ കിലൊമീറ്റെറുകള്‍ക്കു മുന്‍പെ കണ്ടു തുടങ്ങിയിരുന്നു.തഴമ്പിച്ച ചന്തിയുമായി ആടുന്ന ബെഞ്ചിലിരുന്നപ്പൊളെയ്ക്കും അന്തിയുമായി സരസന്‍ വന്നണഞ്ഞു.ദാമുവിണ്റ്റെ പറ്റു ബൂക്കില്‍ അക്കങ്ങല്‍ കൂടും തോറും എന്തോ ഒരു ധൈര്യം വന്ന പൊലെ.'ഇന്നു കല്യാണിയെ കുനിച്ച്‌ നിര്‍ത്തി ഇടിയ്ക്ക്ണം'.മനസ്സില്‍ പിറുപിറുത്തുകൊണ്ടു ദാമുവിണ്റ്റെ കഴുത്തില്‍ തൂങ്ങി എങ്ങനെയൊക്കെയൊ വീട്ടിലെത്തിയപ്പോളെയ്ക്കും ചങ്ങമ്പുഴയുടെ രമണണ്റ്റെ വിലാപം ഉണ്ണിയുടെ തൊണ്ടയിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു.ഒരു നിമിഷത്തെ ആവേശത്തില്‍ 'എടീ കല്യാണീ നായിണ്റ്റെ മോളെ' എന്നലറിയതും തല മണ്ടയില്‍ ഒരു മുഴക്കം പൊലെ തോന്നി.ദാമുവിണ്റ്റെ കാലടിയൊച്ചകള്‍ അകന്നു പോയതു പൊലെ തോന്നി. ഓര്‍മ വന്നപ്പോളെയ്ക്കും സൂര്യ ഭഗവാന്‍ കുണ്ടിയെ കരിച്ചു തുടങ്ങി കഴിഞ്ഞിരുന്നു.'ഒരു പൊതിക്കാത്ത തേങ്ങയാണല്ലൊ അടുത്തു കിടക്കുന്നതു ഭഗവാനെ..പേര മരത്തില്‍ നിന്നു തെങ്ങാ വീഴുമോ?'തല വേദനിക്കുന്നുണ്ട്‌. കല്യാണി എറിഞ്ഞതാകും.സന്ധ്യക്കു ദാമു വരട്ടെ,അവളെ കാണിച്ചു കൊടുക്കാം-തേങ്ങയുമെടുത്തു വീട്ടിലെയ്ക്കു കയറുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു.അടുക്കളയില്‍ കല്യാണിയുടെ അടുത്തു നിന്നു ഗാംഭീര്യത്തോടെ മൊഴിഞ്ഞു-'ഇന്നാടീ ഒരു തേങ്ങ'..
Related Posts Plugin for WordPress, Blogger...