ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നാണക്കേടിണ്റ്റെ പടുകുഴിയിലേക്ക് വലിച്ചിഴച്ച ഒരു
ടെസ്റ്റ് സീരീസ്സായി മാറിക്കഴിഞ്ഞിരിക്കുന്നു 2012 ലെ ഇംഗ്ളണ്ട് ടീമിണ്റ്റെ
ഇന്ത്യന്‍ പര്യടനം..ഒരുത്തനെ വീട്ടില്‍ വിളിച്ചു വരുത്തി ഒടിഞ്ഞ കസേരയില്‍ ഇരുത്തി
വീഴിക്കുക എന്ന വില കുറഞ്ഞ തന്ത്രം ധോണിയെ പോലെ വിജയ റിക്കോര്‍ഡ് ഉള്ള ഒരു
ക്യാപ്റ്റനില്‍ നിന്നും ആരും പ്രതീക്ഷിച്ചില്ല പോലും.ഇങ്ങേര്‍ക്ക് ഇതെന്തിണ്റ്റെ
കേടാണ്?സ്വന്തം നാട്ടില്‍ സ്പിന്‍ പിച്ചുണ്ടാക്കി ജയിക്കെണ്ട ഗതികേടു
നമുക്കുണ്ടൊ?അങ്ങനെ ജയിക്കാന്‍ ഏതു മോനും പറ്റില്ലേ?ഇങ്ങനെ പോകുന്നു
സംശയങ്ങള്‍.യുവരാജിനേയും സച്ചിനെയും പോലുള്ള കളിക്കാരുടെ അസാമാന്യ പ്രകടനത്തിലൂടെ
കിട്ടിയ ലോകകപ്പ് വിജയം തനിക്കു കിട്ടിയ ഒരു ബോണസ്സായി കരുതേണ്ടതിനു പകരം ടെസ്റ്റ് ക്രിക്കറ്റില്‍ കൂടി തണ്റ്റെ വിജയം എങ്ങനേലും കുറിച്ചേ
അടങ്ങൂ എന്ന സമീപനം നല്ലതാണോ എന്ന് ധോണി തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു. ഈഡന്‍
ഗാര്‍ഡന്‍സ് പിച്ച് ക്യുറേറ്ററോട് തലയും ചൊറിഞ്ഞ് 'പൊന്നു മച്ചമ്പീ,ആ
പിച്ചങ്ങ് കിളച്ചിട്ടേരെ,നമ്മുടെ ഹര്‍ബജനളിയനും ഓജ അളിയനും ബാക്കി കാര്യം
നോക്കിക്കോളും' എന്നു പറഞ്ഞതും ,'പോയി പണി നോക്കൂവാ, അന്തസ്സായി കളിച്ച് ജയിക്കാന്‍
നോക്കു മോനെ നാറിയ പരിപാടിക്കിറങ്ങാതെ,കുറെ നാളായല്ലോ ക്രിക്കറ്റ്
ചൊരണ്ടുന്നെ,നിന്നെക്കാളും വലിയ ക്യാപ്റ്റന്‍മാര്‍ എന്നൊടിങ്ങനെ
പറഞ്ഞിട്ടില്ലാ,അതിനു വേറെ ആളെ നോക്കിക്കോ' എന്ന് തിരിച്ചടിച്ച് ക്യുറേറ്റര്‍ തല
ഉയര്‍ത്തി പോയതും ചരിത്രം.വെറുതെയിരുന്ന അമ്മാവനെ ഷോര്‍ട്ട് പിച്ച് ബോളിട്ട്
ഫോമാക്കിയ പോലായിപ്പോയല്ലോ,മൂപ്പീന്നിനെ പോകാന്‍ പറ'എന്നു മൊഴിഞ്ഞ് നാണം
കെട്ടവണ്റ്റെ മൂലത്തിലെ ആലിണ്റ്റെ തണലില്‍ പുതിയ ചെറുപ്പക്കാരന്‍ ക്യുറേറ്ററെ
ഇറക്കി ക്യാപ്റ്റന്‍ ഉദ്ദിഷ്ട കാര്യം സാധിച്ചെന്നാണ് കേട്ടു കേള്‍വി.അതിനു ശേഷം
ഉണ്ടായ പുകില് പറയേണ്ടതില്ലല്ലോ??ഇംഗ്ളണ്ടിനു വടിയും കൊടുത്തു,കിട്ടാനുള്ള
അടിയും മേടിച്ചു.
ഇനി നമുക്ക് നേരെയങ്ങു പറയാമല്ലോ..ആദ്യം ധോണിയെപ്പോലുള്ള ക്യാപ്റ്റന്‍മാര്‍ മനസ്സിലാക്കേണ്ട കാര്യം എങ്ങനെയെങ്കിലും ജയിക്കേണ്ട കളിയാണോ 'മാന്യന്‍മാരുടെ കളി' എന്നറിയപ്പെടുന്ന ക്രിക്കറ്റ് എന്നുള്ളതാണ്.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തോല്‍വികള്‍ ഒരു പുതിയ കാര്യവുമല്ല.പക്ഷെ ആ തോല്‍വികളിലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരൊ ഇന്ത്യാക്കാരനും സന്തോഷം തോന്നണം.മികച്ച കളി കാഴ്ച്ച വച്ച ടീം ജയിച്ചു എന്നതാണ് കാര്യം, അല്ലാതെ പാകിസ്താണ്റ്റെ ലോക പ്രശസ്തരായ ബൌളന്‍മാര്‍ ക്രിക്കറ്റ് ലോകത്തിനു കാണിച്ചു തന്ന പോലെ പന്തു ചുരണ്ടിയും ,1930 കളിലെ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീമിനെയും 1980 കളിലെ ആദ്യപകുതിയിലെ വെസ്റ്റ് ഇന്‍ഡീസ് ടീമിനെയും പോലെ അപകടകരമായ ബൊഡീലൈന്‍ പന്തുകള്‍ മാത്രം എറിഞ്ഞ് ബാറ്റ്സ്മാണ്റ്റെ മണ്ടയെങ്കിലും എറിഞ്ഞ് പൊട്ടിച്ച് കളി ജയിക്കണമെന്നതിലല്ല.ബംഗ്ളാദേശിനെ പോലുള്ള കുഞ്ഞന്‍ ക്രിക്കറ്റ് രാജ്യങ്ങള്‍ പോലും ശക്തരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തൊല്‍പ്പിച്ചപ്പോള്‍ അതവരുടെ പ്രയത്നത്തിണ്റ്റെ വിജയമായി കണ്ട് ആശ്വസിച്ചവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍.സച്ചിനെയും കുംബ്ളെയെയും പോലുള്ള മാന്യരായ കളിക്കാരേയും ക്യാന്‍സര്‍ എന്ന മഹാവ്യാധിയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായ അതിജീവനത്തിലൂടെ ക്രിക്കറ്റിലെക്ക് തിരിച്ച് വന്ന യുവരാജും കളിച്ച ഇന്ത്യന്‍ ടീമില്‍ ,എങ്ങനെയെങ്കിലൂം ജയിക്കണം എന്ന അവസ്ത കൊണ്ടു വരേണ്ട ആവശ്യമുണ്ടൊ?ഇത്രയും ശക്തമായ ഒരു ടീമില്‍ ജയിച്ചാലും തോറ്റാലും ഒരു 'കൂള്‍ ക്യാപ്റ്റനായി' നില്‍ക്കെണ്ട കടമയെ തല്‍ക്കാലം ധോണിക്കുള്ളൂ.എന്തായാലും സ്വന്തം ജോലിയൊടും മനസ്സാക്ഷിയോടും കൂറു പുലര്‍ത്തുന്ന ഈഡന്‍ ക്യൂരേറ്റര്‍ പ്രബീര്‍ മുഖര്‍ജീയെ പോലുള്ള അന്തസ്സുള്ള വ്യക്തികളെ അഭിനന്ദിക്കാന്‍ നമ്മള്‍ മറന്നു കൂടാ..
വാല്‍കഷ്ണം:
ഗാംഗുലി ലോഡ്സില്‍ ഉടുപ്പൂരി കറക്കിയത് മോശമായി പോയി അല്ലേ,ചേട്ടാ.. ?
നീ പോടാ കൊച്ചനേ,അന്തസ്സായി കളിച്ചു ജയിക്കുമ്പൊള്‍ ഉടുപ്പോ മുണ്ടോ ഷട്‌ടിയോ ഊരി
കറക്കിക്കോട്ടെന്നെ..കാണണ്ടേല്‍ കണ്ണ് ഇറുക്കിയടച്ചോ.. അല്ലാതെ എങ്ങനേലും ജയിച്ച്
കൂള്‍ ക്യാപ്റ്റനാകണോ?
ഇനി നമുക്ക് നേരെയങ്ങു പറയാമല്ലോ..ആദ്യം ധോണിയെപ്പോലുള്ള ക്യാപ്റ്റന്‍മാര്‍ മനസ്സിലാക്കേണ്ട കാര്യം എങ്ങനെയെങ്കിലും ജയിക്കേണ്ട കളിയാണോ 'മാന്യന്‍മാരുടെ കളി' എന്നറിയപ്പെടുന്ന ക്രിക്കറ്റ് എന്നുള്ളതാണ്.ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് തോല്‍വികള്‍ ഒരു പുതിയ കാര്യവുമല്ല.പക്ഷെ ആ തോല്‍വികളിലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരൊ ഇന്ത്യാക്കാരനും സന്തോഷം തോന്നണം.മികച്ച കളി കാഴ്ച്ച വച്ച ടീം ജയിച്ചു എന്നതാണ് കാര്യം, അല്ലാതെ പാകിസ്താണ്റ്റെ ലോക പ്രശസ്തരായ ബൌളന്‍മാര്‍ ക്രിക്കറ്റ് ലോകത്തിനു കാണിച്ചു തന്ന പോലെ പന്തു ചുരണ്ടിയും ,1930 കളിലെ ഇംഗ്ളണ്ട് ക്രിക്കറ്റ് ടീമിനെയും 1980 കളിലെ ആദ്യപകുതിയിലെ വെസ്റ്റ് ഇന്‍ഡീസ് ടീമിനെയും പോലെ അപകടകരമായ ബൊഡീലൈന്‍ പന്തുകള്‍ മാത്രം എറിഞ്ഞ് ബാറ്റ്സ്മാണ്റ്റെ മണ്ടയെങ്കിലും എറിഞ്ഞ് പൊട്ടിച്ച് കളി ജയിക്കണമെന്നതിലല്ല.ബംഗ്ളാദേശിനെ പോലുള്ള കുഞ്ഞന്‍ ക്രിക്കറ്റ് രാജ്യങ്ങള്‍ പോലും ശക്തരായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ തൊല്‍പ്പിച്ചപ്പോള്‍ അതവരുടെ പ്രയത്നത്തിണ്റ്റെ വിജയമായി കണ്ട് ആശ്വസിച്ചവരാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍.സച്ചിനെയും കുംബ്ളെയെയും പോലുള്ള മാന്യരായ കളിക്കാരേയും ക്യാന്‍സര്‍ എന്ന മഹാവ്യാധിയുടെ പിടിയില്‍ നിന്ന് അത്ഭുതകരമായ അതിജീവനത്തിലൂടെ ക്രിക്കറ്റിലെക്ക് തിരിച്ച് വന്ന യുവരാജും കളിച്ച ഇന്ത്യന്‍ ടീമില്‍ ,എങ്ങനെയെങ്കിലൂം ജയിക്കണം എന്ന അവസ്ത കൊണ്ടു വരേണ്ട ആവശ്യമുണ്ടൊ?ഇത്രയും ശക്തമായ ഒരു ടീമില്‍ ജയിച്ചാലും തോറ്റാലും ഒരു 'കൂള്‍ ക്യാപ്റ്റനായി' നില്‍ക്കെണ്ട കടമയെ തല്‍ക്കാലം ധോണിക്കുള്ളൂ.എന്തായാലും സ്വന്തം ജോലിയൊടും മനസ്സാക്ഷിയോടും കൂറു പുലര്‍ത്തുന്ന ഈഡന്‍ ക്യൂരേറ്റര്‍ പ്രബീര്‍ മുഖര്‍ജീയെ പോലുള്ള അന്തസ്സുള്ള വ്യക്തികളെ അഭിനന്ദിക്കാന്‍ നമ്മള്‍ മറന്നു കൂടാ..
വാല്‍കഷ്ണം:
ഗാംഗുലി ലോഡ്സില്‍ ഉടുപ്പൂരി കറക്കിയത് മോശമായി പോയി അല്ലേ,ചേട്ടാ.. ?
Picture courtesy :Mr.Sathish Acharya ,cartoonistsatish.blogspot.in
എങ്ങനെയെങ്കിലും ജയിക്കേണ്ട കളിയാണോ 'മാന്യന്‍മാരുടെ കളി' എന്നറിയപ്പെടുന്ന ക്രിക്കറ്റ്??ചിന്തോദ്ദീപകമായ പോസ്റ്റ്.ആശംസകള്‍.
ReplyDeleteഗാംഗുലിയുടെ വിയര്‍പ്പിന്‍റെ ഫലം ഭക്ഷിക്കുന്നവന്‍
ReplyDeletesuper.........
ReplyDeletedhoniyum avante oru cool capatanciyum.....
അല്ലേലും ഇവനൊക്കെ ജയിച്ചാ എന്ത് തോറ്റാ എന്ത്.. ഇന്ത്യൻ ടീം എന്ന് പറയ്യതെ BCCI എന്ന് അങ്ങ് പറഞ്ഞാ മതി
ReplyDeleteCricket matters are completely working in some special manner.
ReplyDelete